നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ,
കാട്ടു തീ കുഞ്ഞു കാറ്റിലും ആളി പടർന്ന പോലെ
ഓരോ നോട്ടത്തിലും ശ്വാസം നിലച്ചു പോകുമെന്ന് തോന്നും വിധം
ഓരോ ചുംബനത്തിലും കൊടുങ്കാറ്റിരമ്പും പോലെ
ഓരോ ആലിംഗനത്തിലും പരസ്പരം അലിഞ്ഞു തീരുന്നില്ലല്ലോ എന്ന് പരിഭവിക്കും വിധം
പ്രണയത്താൽ ലോകം നിങ്ങൾക്ക് ചുറ്റും നിശ്ചലമായിട്ടുണ്ടോ
തിരക്കുള്ള തെരുവിൽ മറ്റുള്ളവരുടെ നോട്ടങ്ങൾ മാഞ്ഞു പോയിട്ടുണ്ടോ
ഒരു കെട്ട് വിട്ട പട്ടം കണക്കെ സ്വയം മറന്ന് പറന്നിട്ടുണ്ടോ
എന്നിട്ട് നീയില്ലാതെ എനിക്ക് ജീവിക്കാനാകുമെന്ന ഒറ്റവാചകത്തിൽ എല്ലാ അഹന്തയും വീണ് പൊട്ടിചിതറിയിട്ടുണ്ടോ
വീണു ചിതറിയ കൂർത്ത ചീളുകൾ നിരന്തരം ചോര പൊടിയിച്ചിട്ടുണ്ടോ
ഉന്മാദത്തിന്റെ ഉച്ചിയിൽ നിന്ന് വിഷാദത്തിന്റെ ആഴത്തിലേക്ക് എടുത്തെറിയപ്പെട്ടിട്ടുണ്ടോ
നിലവിളിയുടെ ഊഞ്ഞാലിൽ ആനപൊക്കത്തിലാടിയിട്ടുണ്ടോ
ആത്മഹത്യാ വിളുമ്പിൽ ചെന്നെത്തി നോക്കി ആഴമളന്നിട്ടുണ്ടോ
എന്നിട്ട് ജീവിച്ചിരിക്കാൻ കാരണം തിരഞ്ഞ് തിരിഞ്ഞ് നടന്നിട്ടുണ്ടോ
ജീവിച്ചിരിക്കുന്ന പുല്ലിനോടും പുൽചാടിയോടും സ്നേഹം തോന്നിയിട്ടുണ്ടോ
ഉണ്ടെങ്കിൽ നിങ്ങളെ തേടി മറ്റൊരു പ്രണയം വരാൻ അധിക നേരമില്ല. കാരണം ചുറ്റുമുള്ള ഒരു സ്നേഹത്തെയും നിങ്ങൾ അഹന്തകൊണ്ട് അളക്കില്ല, മുറിവേല്പിക്കില്ല, പകരം അവരുടെ വിരലിൽ തൂങ്ങി പുതു പ്രഭാതത്തിലേക്ക് നിങ്ങൾ നടന്നു കയറും. വഴിയിൽ ഉപേക്ഷിച്ചവരോട് മനസ്സിൽ നന്ദി നിറയും, ഇനിയൊരിക്കലും തോൽക്കാൻ ഇട നൽകാത്ത അത്രയും കരുത്തുള്ളിൽ നിറച്ചതിന്
ഇനി ഇതൊന്നും അഭവിച്ചിട്ടാത്തവർ നിങ്ങളോളം നിര്ഭാഗ്യമുള്ളവർ വേറെയില്ല. ചെറുകാരണങ്ങളാൽ തകരാൻ തയ്യാറായിരിക്കുന്ന സ്പടികപാത്രം പോലെയാണ് നിങ്ങൾ..
കാട്ടു തീ കുഞ്ഞു കാറ്റിലും ആളി പടർന്ന പോലെ
ഓരോ നോട്ടത്തിലും ശ്വാസം നിലച്ചു പോകുമെന്ന് തോന്നും വിധം
ഓരോ ചുംബനത്തിലും കൊടുങ്കാറ്റിരമ്പും പോലെ
ഓരോ ആലിംഗനത്തിലും പരസ്പരം അലിഞ്ഞു തീരുന്നില്ലല്ലോ എന്ന് പരിഭവിക്കും വിധം
പ്രണയത്താൽ ലോകം നിങ്ങൾക്ക് ചുറ്റും നിശ്ചലമായിട്ടുണ്ടോ
തിരക്കുള്ള തെരുവിൽ മറ്റുള്ളവരുടെ നോട്ടങ്ങൾ മാഞ്ഞു പോയിട്ടുണ്ടോ
ഒരു കെട്ട് വിട്ട പട്ടം കണക്കെ സ്വയം മറന്ന് പറന്നിട്ടുണ്ടോ
എന്നിട്ട് നീയില്ലാതെ എനിക്ക് ജീവിക്കാനാകുമെന്ന ഒറ്റവാചകത്തിൽ എല്ലാ അഹന്തയും വീണ് പൊട്ടിചിതറിയിട്ടുണ്ടോ
വീണു ചിതറിയ കൂർത്ത ചീളുകൾ നിരന്തരം ചോര പൊടിയിച്ചിട്ടുണ്ടോ
ഉന്മാദത്തിന്റെ ഉച്ചിയിൽ നിന്ന് വിഷാദത്തിന്റെ ആഴത്തിലേക്ക് എടുത്തെറിയപ്പെട്ടിട്ടുണ്ടോ
നിലവിളിയുടെ ഊഞ്ഞാലിൽ ആനപൊക്കത്തിലാടിയിട്ടുണ്ടോ
ആത്മഹത്യാ വിളുമ്പിൽ ചെന്നെത്തി നോക്കി ആഴമളന്നിട്ടുണ്ടോ
എന്നിട്ട് ജീവിച്ചിരിക്കാൻ കാരണം തിരഞ്ഞ് തിരിഞ്ഞ് നടന്നിട്ടുണ്ടോ
ജീവിച്ചിരിക്കുന്ന പുല്ലിനോടും പുൽചാടിയോടും സ്നേഹം തോന്നിയിട്ടുണ്ടോ
ഉണ്ടെങ്കിൽ നിങ്ങളെ തേടി മറ്റൊരു പ്രണയം വരാൻ അധിക നേരമില്ല. കാരണം ചുറ്റുമുള്ള ഒരു സ്നേഹത്തെയും നിങ്ങൾ അഹന്തകൊണ്ട് അളക്കില്ല, മുറിവേല്പിക്കില്ല, പകരം അവരുടെ വിരലിൽ തൂങ്ങി പുതു പ്രഭാതത്തിലേക്ക് നിങ്ങൾ നടന്നു കയറും. വഴിയിൽ ഉപേക്ഷിച്ചവരോട് മനസ്സിൽ നന്ദി നിറയും, ഇനിയൊരിക്കലും തോൽക്കാൻ ഇട നൽകാത്ത അത്രയും കരുത്തുള്ളിൽ നിറച്ചതിന്
ഇനി ഇതൊന്നും അഭവിച്ചിട്ടാത്തവർ നിങ്ങളോളം നിര്ഭാഗ്യമുള്ളവർ വേറെയില്ല. ചെറുകാരണങ്ങളാൽ തകരാൻ തയ്യാറായിരിക്കുന്ന സ്പടികപാത്രം പോലെയാണ് നിങ്ങൾ..