Thursday, 8 January 2026

ആശയുടെ കഥയഴക് കാഴ്ചകൾ

 


Adv. Sari Viswanadhan ഗവൺ. ലോ കോളെജ് തൃശൂരിൽ LL.B പഠിക്കുമ്പോൾ ഞാനവിടെ LL.M പഠിക്കുന്നുണ്ടായിരുന്നു. അവിടെ നിന്നു തുടങ്ങിയ ബന്ധം പിന്നെ  ഞങ്ങൾ Dr. Binitha Thampy യുടെ ഒരു പോജറ്റിൽ ഞങ്ങൾ വീണ്ടും ഒരേകുടകീഴിൽ എത്തി. തുടർന്ന് Mathews ശാരിയുടെ പങ്കാളിയായായെത്തി. പിന്നെ ആമികുട്ടി, Adv. അനുമോൾ, സ്‌മിത നന്ദൻ അങ്ങനെയങ്ങനെ ഒത്തിരിപേരായി.

ശാരി, ഗൗരിനാഥൻ എന്ന പേരിൽ എഴുതിയ കഥയഴക് എന്ന ചെറുകഥാസമാഹാരത്തിൻ്റെ പ്രകാശനത്തിന് മുമ്പ് തന്നെ ഞാൻ മുഴുവൻ കഥകളും വായിച്ചിരുന്നു. 

പ്രകാശനചടങ്ങിൽ പുസ്തകം ഇന്ദുഗോപനിൽ നിന്നും ഏറ്റുവാങ്ങിയത് ഞാനാണ്. അപ്പോൾ ഞാൻ പറഞ്ഞ വാക്കുകൾ ഇവിടെ കുറിക്കുന്നു. 

നിങ്ങൾ കഥകൾ വായിക്കുകയല്ല കഥക്കും യാഥാർത്ഥ്യത്തിനുമിടയിൽ ജീവിച്ച കഥാകാരിയെ വായിക്കുകയായിരിക്കും ശാരിയുടെ കഥ വായിക്കുമ്പോൾ അനുഭവിക്കുക

 കഥയഴക് വായിക്കുമ്പോൾ  ഇതുവരെ അറിയാത്ത ഒരു ലോകത്തെ കൂടി അറിയുകയാണ് നാം.. അതിനാൽ കഥയഴകിനെ ഞാനറിഞ്ഞ വിധം ഇവിടെ പറയാൻ ശ്രമിക്കുകയാണ്. 

മലയാളസാഹിത്യം എന്നും ഏറെ ആഘോഷിച്ചത് മഴയെ ആണെങ്കിൽ ഇവിടെ ശാരി വെയിലിലൂടെയാണ് വിവിധ വികാരങ്ങൾ പ്രകടപ്പിച്ചിരുന്നത്. പ്രപഞ്ചപ്രതിഭാസമായ സൂര്യനും സൂര്യാംശുയായ വെയിലും മനുഷ്യമനസ്സിലെ വികാരതാണ്ടവങ്ങളിലുടെ ശാരി കഥപറയുമ്പോൾ കഥാപാത്രമായും കാഥികയായും സൂത്രധാരനായും നിറഞ്ഞു നിൽക്കുന്നു. എല്ലാ കഥകളും ആ വെള്ളിവെളിച്ചം നിത്യസാക്ഷിയായിട്ടുണ്ട്. 

ചില ജീവിത സത്യങ്ങളെക്കുറിച്ച് കാണിക്കാൻ ഇതിലും നല്ല മാർഗ്ഗമില്ലെന്ന് വായിക്കുമ്പോൾ നമുക്കു മനസ്സിലാകും.

 ഈ കഥകളിലൂടെ ശാരി സഞ്ചരിച്ച എല്ലാ വഴികളും എനിക്ക് ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പരിചിതരാണ്. ശാരി യഥാർത്ഥ ജീവിതത്തിൽ ഈ കഥകളിലൂടെ സഞ്ചരിക്കുകയും കഥാപാത്രങ്ങൾക്കൊപ്പം ജീവിച്ചിട്ടുമുണ്ട്. 

 രാജസ്ഥാനിലെ മരുഭൂമിയിൽ ജോലി ചെയ്തതിട്ടുള്ള ശാരിയനുഭവിച്ച ചൂടും തണ്ണുപ്പും വെയിലും മഴയും ശാരിയുടെ കഥാപരിസരത്തുണ്ട്. അങ്ങനെ ശാരി കടന്നുപോയ  അനുഭവങ്ങളിലൂടെയും സ്ഥലങ്ങളിലൂടെയും കഥാവായനയിൽ ഞാനും സഹയാത്രികയായി.

രാജസ്ഥാനിലെ കഥ പറയുമ്പോൾ ശാരി ആശ്വാസത്തിന്റെ ഒരു കാറ്റ് വീശുന്നതിനെക്കുറിച്ച് പറയുന്നുണ്ട്.  എന്നാൽ കരുണയുടെ കടൽക്കാറ്റ് എന്നാണ് ശാരി വിശേഷിപ്പിക്കുന്നത്.  ഞാൻ അത്ഭുതപ്പെട്ടുപോയി എങ്ങനെയാണ് മരുഭൂമിയിൽ ഒരു കടൽക്കാറ്റ് വരിക എന്ന്. 

 കാരണം എഴുത്തുകാരിയുടെ ജീവിത പരിസരങ്ങളിൽ എപ്പോഴും കടൽ ഉണ്ടായിരുന്നു അതുകൊണ്ട് കടലിനെ കുറിച്ച് പറയാതെ എഴുത്തുകാരിക്ക് കടന്നുപോകാൻ ആകില്ല

 ഈ പുസ്തകത്തിലെഎല്ലാ കഥകളിലും കടലുമായി ബന്ധപ്പെട്ട ഒരു പദം ഞാൻ കണ്ടു പിടിച്ചു തരാം. കടലുമായി എഴുത്തുകാരിയുടെ ജീവിതം അത്രയ്ക്ക് ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. 

എന്നെ ഏറ്റവും ഞെട്ടിച്ച ഒരു പദപ്രയോഗം ഇതിലുണ്ട്.  മലയാളത്തിൽ ഇന്നോളം ഞാൻ കേട്ടിട്ടില്ലാത്ത ഒരു മെറ്റഫർ ഇതിൽ ഉപയോഗിച്ചിരിക്കുന്നത്  വായിച്ചു ഞാൻ ശരിക്കും ഞെട്ടിയിട്ടുണ്ട്.  

 കുളിരു കോരുക,  രോമാഞ്ചം ഉണ്ടാവുക അല്ലെങ്കിൽ ഗൂസ് ബംസ്  പൊങ്ങുക എന്നതിന് ശാരി ഉപയോഗിച്ചിരിക്കുന്ന മെറ്റഫർ  പുതു പേപ്പറിൽ കൊത്തിയ ബ്രെയിലി ലിപി പോലെ എന്നാണ്. കാരണം

 പ്രണയത്തിന്റെ ഗൂസ് ബംസ്  വന്നത് ഒരു അന്ധയായ പെൺകുട്ടിക്കാണ് അതിനെ ശാരി പറഞ്ഞത് ബ്രെയിലി ലിപികൾ കൊത്തിയ പോലെ എന്നാണ്. 

 ബ്രയിലിലിപി തൊടുമ്പോൾ ഗുസ്ബംബ്‌സിൽ ഉണർന്ന രോമകൂപങ്ങൾ പോലെ . ഞാനൊന്നും അങ്ങനെ ചിന്തിച്ചിട്ടു പോലുമില്ല. 

 നിഷിലെ(NISH-  National Institute of Speech and Hearing ) ജോലിയും,  ഡിസെബിലിറ്റിയുള്ള വ്യക്തികളുമൊത്തുള്ള ജീവിതം കൊണ്ടായിരിക്കാം ശാരിയുടെ മനസ്സിൽ ഇത്തരം   നമ്മൾ ചിന്തിക്കാത്ത  മെറ്റഫറുകൾ വരുന്നത്. 

 അവരെ തൊട്ടടുത്തറിഞ്ഞതുകൊണ്ടാകാം അങ്ങനെയുള്ള മനുഷ്യരുടെ പ്രണയത്തെ കുറിച്ച്,മലയാള സാഹിത്യത്തിൽ ഇന്നോളം ആരും പറയാത്ത കഥകൾ പറയുന്നത്..

അതും ആരും പറഞ്ഞിട്ടില്ലാത്ത രീതിയിൽ വളരെ ബ്യൂട്ടിഫുൾ ആയി ശാരി എഴുതുന്നത്. 

എന്നും ഞാനൊരു മലയാളം വിദ്യാർത്ഥിയാണ്. പക്ഷേ ഞാൻ ഇന്നോളം വായിച്ചിട്ടോ കണ്ടിട്ടോ  സങ്കൽപ്പിച്ചിട്ടോ ഇല്ല ഇത്തരം കഥകളെ കുറിച്ച്. .  ഒരു അന്ധയായ പെൺകുട്ടിയുടെ പ്രണയത്തെ ഇത്ര മനോഹരമായി ആരും എഴുതി കണ്ടിട്ടുമില്ല.അതെന്നെ കൃത്യമായി,  എന്റെ ഹൃദയത്തെ തൊട്ടു. മലയാളസാഹിത്യത്തിൽ ഇത് വരെ ആരും ഉപയോഗിക്കാത്ത  ഒരു ജോണറും ചില മെറ്റഫറുകളും ശാരി സംഭാവന ചെയ്യുന്നുണ്ടെന്നു നിസ്സംശയം പറയാം. 

 സോഷ്യൽവർക്കറായി ജോലി ചെയ്യുന്ന കൂട്ടുകാരി മാലരമണൻ എന്ന മാലയെക്കുറിച്ചും മാലയുടെ ജീവിതത്തെക്കുറിച്ചും ശാരി ഈ കഥയിൽ എഴുതുന്നുണ്ട്. 

 അങ്ങിനെ ജീവിതത്തിൽ ശാരി കടന്നുപോയ ജീവിതങ്ങളെ കുറിച്ചാണ് ശാരി ഇതിൽ എഴുതുന്നത് പക്ഷേ അത് ഒരിക്കലും അനുഭവമെന്നു തോന്നാത്ത വിധം ചമച്ച്, കഥ കഥയുക  എന്നത് ഭംഗിയായി നിർവഹിച്ചിട്ടുണ്ട്

 പുസ്തകം പ്രകാശനം ചെയ്ത ഇന്ദു ഗോപന്റെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ കഥാപാത്രങ്ങളെ തേടിപ്പിടിച്ചു പോയി അവർക്കൊപ്പം സഞ്ചരിച്ച് അവരെക്കുറിച്ച് എഴുതുന്ന ഒരാളാണ്. 

ശാരിക്ക് കഥാപാത്രങ്ങളെ തിരഞ്ഞു പോകേണ്ട ആവശ്യം വരുന്നില്ല. പകരം ശാരി എന്നും ജീവിതം കഥാപാത്രങ്ങൾക്ക് ഒപ്പം കഴിച്ചുകൂട്ടി അനുഭവിച്ചവരെ തൊട്ടറിയുന്ന ഒരു വ്യക്തിയാണ്.  അത് ഈ കഥകളിലുടനീളം കാണാം. 

ഈ കഥകളിലെല്ലാം ആത്മാംശം കൃത്യമായി ഉണ്ടെങ്കിലും അവ ഒരിക്കലും അനുഭവങ്ങളായി തോന്നുകയും ചെയ്യില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. 

നമ്മെ പിടിച്ചിരുത്തി ഒറ്റയിരിപ്പിന് നമ്മളെ പിടിച്ചിരുത്തി വായിപ്പിക്കും  ഈ കഥകൾ. 

ഇനിയും കഥകൾ മെനയട്ടെ ശാരി. ജീവിക്കുന്ന പരിസരങ്ങളിൽ നിന്നുതിരുന്ന ഇലകളും ഇതളുകളും ശാരിയുടെ കഥാപുസ്തകതാളുകളിൽ ഛായമടിക്കട്ടെ.

No comments: